ഇറാനെതിരെ യുദ്ധം ജയിച്ചെന്ന് എന്ന് റൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭരണകൂടത്തിന്റെ തലപ്പത്ത് വൻ അഴിച്ചു പണി.
Editors Pick
April 03, 2026 | 05:58 AM
ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രാജിവെക്കാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, അറ്റോർണി ജനറൽ പാം ബോണ്ടിയെയും ഡൊണാൾഡ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കൻ സൈന്യത്തെ കൂടുതൽ കരുത്തുറ്റതാക്കാനും പ്രവർത്തനരീതികളിൽ മാറ്റം വരുത്താനുമാണ് റാണ്ടി ജോർജിനെ മാറ്റുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് ഈ പുറത്താക്കൽ. 2023 ഓഗസ്റ്റ് മുതൽ പദവിയിലുള്ള റാണ്ടി ജോർജ്, ഒന്നാം ഗൾഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ്. പീറ്റ് ഹെഗ്‌സെത്ത് അധികാരമേറ്റ ശേഷം പുറത്താക്കപ്പെടുന്ന പത്താമത്തെ മുതിർന്ന ജനറലാണദ്ദേഹം. നിലവിൽ ജനറൽ ക്രിസ്റ്റഫർ ലാനീവിനാണ് സൈന്യത്തിന്റെ താൽക്കാലിക ചുമതല. യുദ്ധസമയത്തെ ഈ നേതൃമാറ്റം അമേരിക്കയുടെ പ്രതിരോധ നീക്കങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തുന്നു.
Comments