ജില്ലാ നേതൃത്വം തഴഞ്ഞു.. ഗോവിന്ദൻ പരിഹസിച്ചു.. പാർട്ടി വിടുമെന്ന് സൂചന നൽകി ജി സുധാകരൻ
Editors Pick
March 04, 2026 | 11:58 AM
സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ച തന്നെപ്പോലെ ഒരു നേതാവിനെ അതിന്റെ വാർഷികാഘോഷത്തിന് പോലും ക്ഷണിച്ചില്ല.ചില കീഴ്ഘടകങ്ങൾ സ്വന്തം പിതാവിനെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിക്കുകയും ‘പരിഗണന അർഹിക്കാത്തവൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതും നീതികേടാണെന്ന് സുധാകരൻ പറഞ്ഞു. തന്നെപ്പോലൊരാൾ പാർട്ടിയിൽ തുടരുന്നത് നേതൃത്വത്തിന് ബുദ്ധിമുട്ടാണെങ്കിൽ മാറിനിൽക്കുന്നതാണ് മാന്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിട്ടാലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments