Tuesday, April 07, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ശബരിമല യുവതി പ്രവേശന ഫയലുകൾ കാണാനില്ല.ദേവസം ബോർഡിൽ അടിമുടി ദുരൂഹത

Logo
Editors Pick March 04, 2026 | 11:45 AM
News Image
യുവതീപ്രവേശന വിഷയത്തിൽ ബോർഡിന്റെ മുൻകാല നിലപാടുകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കേസ് ഫയലുകൾ പോയിട്ട് അവയുടെ പകർപ്പുകൾ പോലും ഓഫീസിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും മറ്റ് അംഗങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്. ഫയലുകൾക്ക് എന്ത് സംഭവിച്ചു എന്നുള്ളത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല.

വിവിധ കാലഘട്ടങ്ങളിൽ സർക്കാരുകളും ദേവസ്വം ബോർഡും സ്വീകരിച്ച നിലപാടുകൾ കേസിൽ നിർണ്ണായകമാണ്. 2007-ലെ എൽ.ഡി.എഫ് സർക്കാരിന്റെ സത്യവാങ്മൂലം, 2016-ലെ യു.ഡി.എഫ് സർക്കാരിന്റെയും പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിന്റെയും വിയോജനക്കുറിപ്പുകൾ എന്നിവയൊന്നും ഇപ്പോൾ ആസ്ഥാനത്തില്ല. രേഖകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, മുൻപ് സുപ്രീംകോടതിയിൽ ഈ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകരിൽ നിന്ന് രേഖകളുടെ പകർപ്പ് ശേഖരിക്കാനാണ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം.

ഭക്തരുടെ വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ബോർഡ് ആസ്ഥാനത്ത് നിന്ന് ഇത്രയും ഗൗരവകരമായ രേഖകൾ കാണാതായത് ഭരണപരമായ വീഴ്ചയായും അട്ടിമറിയായുമാണ് വിലയിരുത്തപ്പെടുന്നത്

Comments
Please Login to comment.