Thursday, April 09, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ട്രംപ് തീരെ പോരെന്ന് ജനങ്ങള്‍, ചരിത്രത്തിലെ ഏറ്റവും മോശമെന്ന് സര്‍വേ ഫലം; ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നു

Logo
Editors Pick February 19, 2026 | 01:49 AM
News Image
വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണെന്ന് സർവേ ഫലം. യാഹൂ/യൂഗോവ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നുതായാണ് റിപ്പോർട്ട്.

സർവേ ഫലം യാഹൂ/യൂഗോവ് പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപെന്ന് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ്‌ സർവേ ഫലം വ്യക്തമാക്കുന്നത്. ട്രംപ് ഒട്ടും സക്സസ്ഫുള്‍ അല്ലാത്ത പ്രസിഡന്‍റാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അമേരിക്കക്കാരില്‍ ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും, എതിർക്കുന്നവരുടെ എണ്ണം ഉയർന്ന നിലയിലുമാണെന്നും സർവേ വ്യക്തമാക്കുന്നു.

രാജ്യം താങ്ങാനാവാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമങ്ങളുടെ വർധനവ്, ട്രംപ് അധികാരമേറ്റതു മുതല്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം വലിയ വിമർശനത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. മൂന്നില്‍ ഒരാള്‍ക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്. അതേസമയം 12 ശതമാനം പേർ മാത്രമാണ് ട്രംപിനെ മികച്ച ആളായി കണക്കാക്കുന്നത്. 21 ശതമാനം പേർ ട്രംപ് ശരാശരിയേക്കാള്‍ മികച്ചതാണെന്ന് വിലയിരുത്തിയതായും സർവേ ഫലം വ്യക്തമാക്കുന്നു. 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരില്‍ ഒരാളായാണ് കണക്കാക്കുന്നത്.

2026-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും കോണ്‍ഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രംപ് അനുകൂലികളുടെ ഭയമെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. വർധിച്ചുവരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്‍റെ നയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയില്‍ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികള്‍ അവസാനിപ്പിച്ചതായും ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളില്‍നിന്ന് നാഷണല്‍ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുക്ക്, അലൂമിനിയം എന്നിവയുടെ തീരുവ ഉടൻ കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.

Comments
Please Login to comment.
LATEST NEWS
പശ്ചിമേഷ്യയില്‍ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അടിത്തറയിളക്കുന്ന 10തരം ഉപാധികള്‍
എസ്‌.ഇ.സി ഫയൽ ചെയ്ത അഴിമതിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് യുഎസ് കോടതിയെ സമീപിച്ചു
നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ഏതൊക്കെ തിരിച്ചറിയല്‍ രേഖകള്‍ കൈയ്യിൽ കരുതാം . എന്തൊക്കെ പാടില്ല. അറിയേണ്ടതെല്ലാം
വോട്ടെടുപ്പിന് ഇനി മൂന്നുനാൾ .യുഡിഎഫിന് വിജയം പ്രവചിച്ച് സർവേകൾ
തിരൂരിൽ ഇത്തവണയും കൊട്ടികലാശം ഉണ്ടാകില്ല
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നു.
ഇറാനെതിരെ യുദ്ധം ജയിച്ചെന്ന് എന്ന് റൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭരണകൂടത്തിന്റെ തലപ്പത്ത് വൻ അഴിച്ചു പണി.
യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു .സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ