ഹെലികോപ്റ്റർ യാത്രകൾ പരമരഹസ്യം. വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സർക്കാർ
Editors Pick
February 14, 2026 | 05:52 AM
പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ എത്രതവണ ഹെലികോപ്റ്റർ പറന്നുവെന്നോ മന്ത്രിമാരും കുടുംബാംഗങ്ങളും എത്രതവണ ഇതിൽ യാത്ര ചെയ്തുവെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. പോലീസിന്റെ വിശദീകരണം ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിലാണെന്നാണ്.
അവയവ കൈമാറ്റത്തിനായി എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചു എന്ന ചോദ്യത്തിനും പോലീസ് മൗനം പാലിക്കുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറുതവണ ഹെലികോപ്റ്റർ വഴി അവയവങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് അവയവദാന ഏജൻസിയായ കെ-സോട്ടോ (K-SOTTO) വ്യക്തമാക്കുന്നുണ്ട്.
പ്രതിമാസം 25 മണിക്കൂർ പറക്കാനാണ് കരാറെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. തീരദേശ നിരീക്ഷണം, വിഐപി യാത്രകൾ, എയർ ആംബുലൻസ് സേവനം, ദുരന്തനിവാരണം എന്നിവയ്ക്കാണ് സമയം ഉപയോഗിക്കുക. എന്നാൽ ഈ സേവനങ്ങളുടെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Comments