പുലർച്ചെ 3 മണിക്ക് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന
Editors Pick
January 20, 2026 | 03:52 PM
തിരൂർ മുനിസിപ്പൽ ഫിഷ് മാർക്കറ്റിൽ അന്തർ സംസ്ഥാന വാഹനങ്ങളിൽ പഴകിയ മത്സ്യവില്പന നടക്കുന്നു എന്ന പൊതുജന പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നേ ദിവസം വെളുപ്പിന് 3 മണിക്ക് തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ജൂലി ജോസഫും പാർട്ടിയും ചേർന്ന് മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ മേൽ ഫിഷ് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആറ് മത്സ്യവ്യാപാര ഏജന്റുകൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകുകയും തുടർന്ന് ഗുണനിലവാര പരിശോധനയ്ക്കായി 7 മത്സ്യ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിട്ടുള്ളതും
തുടർന്ന് ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ കണ്ടെത്തിയ ഉദ്ദേശം 75 കിലോഗ്രാം മാന്തൾ മത്സ്യം ഭക്ഷ്യ സംരംഭകന്റെ ഉത്തരവാദിത്വത്തിൽ നശിപ്പിച്ചിട്ടുള്ളതുമാണ്.
മേൽ പരിശോധനയിൽ കൊണ്ടോട്ടി ഫുഡ് സേഫ്റ്റി ഓഫീസർ ജി. ബിനു ഗോപാൽ, ഓഫീസ് അറ്റൻഡന്റ് രാഹുൽ.എം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് ജീവനക്കാരായ ലിജി.റ്റി, ഗിരിജ റ്റി.പി ഡ്രൈവർ മാരായ വിനോദ്,അലി, അബൂബക്കർ എന്നിവർ പങ്കെടുത്തു
Comments