Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റിന്

Logo
Sports June 01, 2026 | 03:22 PM
News Image
ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങൾ നീണ്ട ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമമായിരിക്കുന്നു . വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കിയത് . ഫിഫയുമായി എട്ട് വർഷത്തെ ചരിത്രപരമായ കരാറിലാണ് സീ ഗ്രൂപ്പ് ഒപ്പുവെച്ചിരികുന്നു . ഇതോടെ 2026 മുതൽ 2034 വരെയുള്ള കാലയളവിലെ ലോകകപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകൾ സീ നെറ്റ്‌വർക്കിലൂടെ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തും.

ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയേറാൻ വെറും പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ വമ്പൻ പ്രഖ്യാപനം വരുന്നത്. സീ ഗ്രൂപ്പിന്റെ കീഴിൽ പുതുതായി ആരംഭിച്ച കായിക ചാനൽ ശൃംഖലയായ ‘യുണൈറ്റ്8 സ്പോർട്സ്’ (Unite8 Sports) വഴിയാകും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് യുണൈറ്റ്8 സ്പോർട്സ് 1, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി, യുണൈറ്റ്8 സ്പോർട്സ് 2, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി എന്നീ ചാനലുകളിൽ ആരാധകർക്ക് ഇനി കളി കാണും.

ലോകകപ്പിന്റെ സംപ്രേഷണാവകാശം സംബന്ധിച്ച് ഇന്ത്യയിൽ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരിക്കുന്നത്. ഇത്രയും വലിയ വിപണിയായിട്ടും ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ കണ്ടെത്താനാകാതെ ഫിഫ പ്രതിസന്ധിയിലായിരുന്നത് . ആദ്യം 100 മില്യൺ ഡോളർ ആവശ്യപ്പെട്ട ഫിഫ പിന്നീട് അത് 60 മില്യൺ ഡോളറായി കുറച്ചിരുന്നു. മുൻപ് 2022 ലോകകപ്പ് സംപ്രേഷണം ചെയ്ത ജിയോസ്റ്റാർ 20 മില്യൺ ഡോളറിന്റെ ഓഫർ നൽകിയെങ്കിലും ഫിഫ അത് നിരസിച്ചിരിന്നു . തുടർന്നാണ് ഏകദേശം 35 ദശലക്ഷം ഡോളർ (ഏകദേശം 290 കോടി രൂപ) മുടക്കി സീ ഗ്രൂപ്പ് ഈ വമ്പൻ അവകാശം നേടിയെടുത്തത്. ഈ പുതിയ കരാർ പ്രകാരം 2034 വരെ ഫിഫ നടത്തുന്ന 39 ഓളം പ്രധാന ടൂർണമെന്റുകൾ സീ സംപ്രേഷണം ചെയ്യും.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റിനാണ് ഇത്തവണ അരങ്ങൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആകെ 104 മത്സരങ്ങളുണ്ടാകും. ജൂൺ 11-നാണ് പന്തുരുളാൻ തുടങ്ങുന്നു.അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രിക്ക് ശേഷവും പുലർച്ചെയുമായാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.