ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടു
National
May 07, 2026 | 06:54 AM
ബംഗാൾ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിനെ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ അജ്ഞാതർ വെടിവച്ചു കൊന്നിരിക്കുന്നത് . ബുധനാഴ്ച രാത്രി വൈകിയായിരുന്നു സംഭവം നടന്നത് .
ചന്ദ്രനാഥ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ അക്രമികൾ പിന്തുടർന്ന് വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നത് . ദോൽത്തല പ്രദേശത്തുവെച്ച് കാറിന്റെ വേഗത കുറയ്ക്കാൻ നിർബന്ധിച്ച ശേഷം അക്രമികൾ തൊട്ടടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. നാല് റൗണ്ട് വെടിയുതിർത്തതിൽ മൂന്നെണ്ണം ചന്ദ്രനാഥിന് ഏറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ കാർ ഡ്രൈവർ ചികിത്സയിലാണ്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ സുവേന്ദു അധികാരി പ്രധാന നേതൃപദവിയിലേക്ക് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയായാണ് ഈ കൊലപാതകത്തെയും കണക്കാക്കുന്നത്.
ഇതൊരു ക്രൂരമായ കൊലപാതകമാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണമാണെന്നും സുവേന്ദു അധികാരി ആരോപിച്ചു.
പശ്ചിമ ബംഗാൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ കാട്രിഡ്ജുകളും കണ്ടെടുത്തിരിക്കുന്നത് . അക്രമികളുടേതെന്ന് സംശയിക്കുന്ന ഒരു വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.
Comments