മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
National
April 20, 2026 | 06:02 AM
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരും അക്രമകാരികളുമായ തൃണമൂൽ നേതാക്കൾ ഏപ്രിൽ 29-നകം നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്നും, അല്ലാത്തപക്ഷം മേയ് നാലിന് വോട്ടെണ്ണൽ കഴിഞ്ഞാൽ ആരെയും വെറുതേവിടില്ലെന്നും മോദി പ്രഖ്യാപിച്ചിരിക്കുന്നത് .
ബംഗാളിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചായിരുന്നു മോദിപ്രസംഗിച്ചു. "അഴിമതിയിൽ മുങ്ങിക്കുളിച്ച തൃണമൂൽ നേതാക്കൾക്ക് ഞാൻ ഒരവസരം കൂടി നൽകുന്നു. ഏപ്രിൽ 29-നകം നിങ്ങൾ കീഴടങ്ങുക. മേയ് നാലിന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. അതിനുശേഷം ജനങ്ങളെ കൊള്ളയടിച്ച ഒരാളെപ്പോലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല," മോദി പറഞ്ഞത് .
തൃണമൂൽ കോൺഗ്രസ് സ്ത്രീ ശാക്തീകരണത്തിന് എതിരാണെന്ന് മോദി ആരോപിച്ചത് . സ്ത്രീകൾക്ക് വേണ്ടിയുള്ള സംവരണവും കേന്ദ്ര പദ്ധതികളും നടപ്പിലാക്കാൻ മമത സർക്കാർ തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. ബംഗാളിൽ തൃണമൂൽ അഴിച്ചുവിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ഏക വഴി ബിജെപിയെ അധികാരത്തിലേറ്റുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments