Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Logo
National April 20, 2026 | 06:02 AM
News Image
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരും അക്രമകാരികളുമായ തൃണമൂൽ നേതാക്കൾ ഏപ്രിൽ 29-നകം നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്നും, അല്ലാത്തപക്ഷം മേയ് നാലിന് വോട്ടെണ്ണൽ കഴിഞ്ഞാൽ ആരെയും വെറുതേവിടില്ലെന്നും മോദി പ്രഖ്യാപിച്ചിരിക്കുന്നത് .

ബംഗാളിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചായിരുന്നു മോദിപ്രസംഗിച്ചു. "അഴിമതിയിൽ മുങ്ങിക്കുളിച്ച തൃണമൂൽ നേതാക്കൾക്ക് ഞാൻ ഒരവസരം കൂടി നൽകുന്നു. ഏപ്രിൽ 29-നകം നിങ്ങൾ കീഴടങ്ങുക. മേയ് നാലിന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. അതിനുശേഷം ജനങ്ങളെ കൊള്ളയടിച്ച ഒരാളെപ്പോലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല," മോദി പറഞ്ഞത് .

തൃണമൂൽ കോൺഗ്രസ് സ്ത്രീ ശാക്തീകരണത്തിന് എതിരാണെന്ന് മോദി ആരോപിച്ചത് . സ്ത്രീകൾക്ക് വേണ്ടിയുള്ള സംവരണവും കേന്ദ്ര പദ്ധതികളും നടപ്പിലാക്കാൻ മമത സർക്കാർ തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. ബംഗാളിൽ തൃണമൂൽ അഴിച്ചുവിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ഏക വഴി ബിജെപിയെ അധികാരത്തിലേറ്റുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.