Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

സംസ്ഥാനത്തിൻ്റെ റാപിഡ് റെയില്‍ മണ്ടൻ പദ്ധതി, കേരളത്തില്‍ ഇത് പ്രായോഗികമല്ല.തെരഞ്ഞെടുപ്പ് സ്റ്റണ്ടെന് ഇ ശ്രീധരൻ

Logo
Editors Pick January 30, 2026 | 09:32 AM
News Image
അതിവേഗ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ ആർആർടിഎസ് സിമ്പിള്‍ വേസ്റ്റാണെന്നും കേരളത്തില്‍ അത് പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ. ഇ ശ്രീധരൻ്റെ അതിവേഗ റെയില്‍പ്പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് സംസ്ഥാന സർക്കാർ ആർആർടിഎസ് പ്രഖ്യാപിച്ചത്.

'സർക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല്ന്നും അതിവേഗ റെയില്‍വേ എന്നത് ഇടതു സർക്കാർ ആശയം തന്നെയാണെന്നും അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നതെന്നും ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു മാറ്റണമെന്നും ഇ ശ്രീധരൻ ചോദിച്ചു. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച്‌ ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചർച്ചയില്‍ തൃപ്തി കാണിച്ചു. കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താൻ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം മുഖ്യമന്ത്രി തയ്യാറായില്ലെന്നും അങ്ങനെയാണ് താൻ തന്നെ നേരിട്ട് ഇറങ്ങിയതെന്നും മെട്രോമാൻ പറഞ്ഞു.

ആർആർടിഎസ് കാരളത്തിന്റെ തെരെഞ്ഞടുപ് സ്റ്റണ്ട് മാത്രമാണ്. പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ പദ്ധതി വരില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രം. മാക്സിമം ചെങ്ങന്നൂർ - തിരുവനന്തപുരം റൂട്ടില്‍ ആർആർടിഎസ് നടപ്പിലാക്കാം. അതിന് അപ്പുറം വന്നാല്‍, വേഗം കുറയ്ക്കേണ്ടി വരുമെന്നും ഇ ശ്രീധരൻ പറയുന്നു.

ആർആർടിഎസ് ജനശ്രദ്ധ തിരിക്കാൻ കൊണ്ട് വന്നതാകാം നടക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കും അറിയാം. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്‍റെ സഹായം വേണം. സര്‍വേ നടത്താൻ സ്റ്റേറ്റ് സഹായം വേണ്ട. സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും. അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സർക്കാർ ഉണ്ടാവുമോയെന്നും ഇ ശ്രീധരന്‍ ചോദിച്ചു.

തിരുവനന്തപുരം മുതല്‍ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിലുള്ള റെയില്‍ പദ്ധതിയ്ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. നാലുഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇന്നലെ ബജറ്റിലും ഇതുസംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയെ എതിർത്ത് ഇ ശ്രീധരൻ രംഗത്ത് വന്നിട്ടുള്ളത്

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.